മുൻ ബോക്സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ്ങിനോട് വേദി വിടാൻ ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. വനിതാ താരങ്ങൾ നേരിടുന്ന ലൈംഗിക പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് വേദി വിടാൻ താരങ്ങൾ പറഞ്ഞത്.
ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന പി ടി സെവനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടികൂടാൻ അഞ്ച് ദൗത്യ സംഘങ്ങളായി തിരിക്കും. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മയക്ക് വെടി നൽകിക്കഴിഞ്ഞാൽ ആന ഓടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കും മയക്കുവെടി നൽകുക.
മുൻ കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും. പ്രതാപചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോൺഗ്രസ് നേതാക്കളുടെ അപവാദ പ്രചാരണം മൂലമുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.