കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്റും. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം കേൾക്കാതെ ഉത്തരേന്ത്യയിലേതിന് സമാനമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മെലിഞ്ഞ ആളുകളെ മാത്രമേ സെലക്ടർമാർ ആഗ്രഹിക്കുന്നുള്ളൂവെങ്കിൽ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്നും ഗവാസ്കർ വിമർശിച്ചു.
കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നതിനുള്ള പുതിയ പദ്ധതി പരിശോധിച്ച് വരികയാണെന്നും തീരുമാനം അറിയിക്കാൻ നാലാഴ്ചത്തെ സമയം വേണമെന്നും സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാനം. സർക്കാരിൻ്റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അതുവരെ പരസ്യം നിരോധിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരും.