പാലക്കാട് ടസ്കർ സെവനെ (പിടി 7) പിടികൂടാനുള്ള ഇന്നത്തെ ദൗത്യവും അവസാനിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളി ഉയർത്തിയതിനാലാണ് മയക്കു വെടിവയ്ക്കാനുള്ള ഇന്നത്തെ ശ്രമവും പരാജയപ്പെട്ടത്. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കി ആനകളുമടങ്ങുന്ന വലിയ സംഘമുണ്ടായിട്ടും പിടി 7നെ പിടികൂടാനായില്ല.
ബ്രാൻഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങി അവരുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ ഇൻഫ്ലുവൻസർമാർക്ക് 50 ലക്ഷം വരെ പിഴ ചുമത്തും.
കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം പാർട്ടി അന്വേഷിക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാർട്ടിയുടെ അന്വേഷണം. കഴിഞ്ഞ മാസമാണ് കെ.പി.സി.സി ട്രഷറർ വി പ്രതാപ ചന്ദ്രൻ മരിച്ചത്.