ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ബാധിക്കില്ലെന്നും അത്തരമൊരു നിലപാട് അപക്വമാണെന്നും ശശി തരൂർ. ഡോക്യുമെന്ററി നിരോധിച്ചില്ലായിരുന്നെങ്കിൽ വിവാദം ഉണ്ടാകില്ലായിരുന്നു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
ശ്രദ്ധ വോൾക്കർ വധക്കേസിൽ 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. മറ്റൊരു സുഹൃത്തുമായുള്ള ശ്രദ്ധയുടെ ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ ശ്രദ്ധ ഗുരുഗ്രാമിൽ പോയിരുന്നു. ഇതേച്ചൊല്ലി അഫ്താബുമായി വാക്കുതർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്താണ് ഡോക്യുമെന്ററിയുമായി ബിബിസി വന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.